ആകെ പേജ്‌കാഴ്‌ചകള്‍

2013, മാർച്ച് 28, വ്യാഴാഴ്‌ച

ബേക്കല്‍ കോട്ട- സമുദ്രാധിപത്യത്തിന്റെ പ്രതിരോധ ദുര്‍ഗം

സംസ്‌കാരവൈവിധ്യങ്ങളുടെ സംഗമഭൂമിയായ കാസര്‍കോട് കടലും കരയും പുണരുന്നതിന്റെ മതിവരാത്ത കാഴ്ചയൊരുക്കിയാണ് ബേക്കല്‍ കോട്ടയുടെ നില്‍പ്. ബേക്കല്‍ കോട്ടയ്ക്കു താഴെ അറബിക്കടലിലെ തിരകള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ തീരം തേടുന്നത് സഞ്ചാരികളുടെ ഓര്‍മയില്‍ എക്കാലവും നിറയുന്ന വിസ്മയക്കാഴ്ചയാണ്.
 16ാം നൂറ്റാണ്ടില്‍ തളിക്കോട്ട യുദ്ധത്തിനുശേഷം തുളുനാട്ടില്‍ ആധിപത്യം ഉറപ്പിച്ച കോലാടി നായ്ക്കരാണ് ബേക്കല്‍ കോട്ട പണികഴിപ്പിച്ചത്. രാജ്യത്തെ മറ്റു പ്രധാന കോട്ടകളില്‍നിന്നു വ്യത്യസ്തമായി ഭരണപരമായ കാര്യങ്ങളൊന്നും ബേക്കല്‍ കോട്ടയില്‍ നടന്നിരുന്നില്ല. കടലിലെ ആധിപത്യം ഉറപ്പിക്കുന്നതിനുള്ള പ്രതിരോധ ദുര്‍ഗമായാണ് കോലാടി നായ്ക്കരും പിന്നീടുവന്ന മൈസൂര്‍ സുല്‍ത്താന്‍ ഹൈദര്‍ അലിയും ടിപ്പു സുല്‍ത്താനുമെല്ലാം ബേക്കലിനെ നിലനിര്‍ത്തിയത്. ടിപ്പുവിന്റെ മരണശേഷം കോട്ടയുടെ നിയന്ത്രണം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ വന്നുചേര്‍ന്നു. ആക്രമണത്തിനും പ്രതിരോധത്തിനുമുള്ള സംവിധാനങ്ങള്‍ക്കൊപ്പം നിര്‍മാണ വൈദഗ്ധ്യവും കോട്ടയെ വേറിട്ടുനിര്‍ത്തുന്നു.
 കോട്ടയ്ക്കുള്ളിലെ നഭമുഖ്യപ്രാണനഭ (ഹനുമാന്‍)ക്ഷേത്രവും കോട്ടയ്ക്കു സമീപം ടിപ്പു സുലത്താന്റെ കാലത്തു നിര്‍മിച്ച മസ്ജിദുമെല്ലാം മതസഹാര്‍ദത്തിന്റെ ചരിത്രസ്മരണകള്‍ പേറുന്നവയാണ്.
 താക്കോല്‍പ്പഴുതിന്റെ ആകൃതിയില്‍ കടലിലേക്കു തലയുയര്‍ത്തി നില്‍ക്കുന്ന മുകള്‍ഭാഗമാണ് ഏറ്റവും വലിയ ആകര്‍ഷണം. ഇവിടെനിന്നുള്ള അറബിക്കടലിന്റെ കാഴ്ച ഏറ്റവും മനോഹരമാണ്. നഭബോംബെനഭ എന്ന ചിത്രത്തില്‍ എ ആര്‍ റഹ്മാന്‍ ഈണം പകര്‍ന്ന നഭഉയിരേനഭ എന്ന ഗാനത്തിന് ദൃശ്യഭംഗി പകര്‍ന്നതും ബേക്കല്‍ കോട്ടയാണ്.

കാഞ്ഞങ്ങാടാണ് അടുത്ത റെയില്‍വേസ്റ്റേഷന്‍ 12 കിലോമീറ്റര്‍. എന്‍എച്ച് 17 ലൂടെ ഇടപ്പള്ളി, പറവൂര്‍, കൊടുങ്ങല്ലൂര്‍, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍ നീലേശ്വരം, കാഞ്ഞങ്ങാട് പള്ളിക്കര വഴി 362 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബേക്കലിലെത്താം. മംഗളൂരുവാണ് അടുത്ത വിമാനത്താവളം 68 കിലോമീറ്റര്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ