ആകെ പേജ്‌കാഴ്‌ചകള്‍

2013, മാർച്ച് 28, വ്യാഴാഴ്‌ച

'ഗവി' പ്രകൃതിയുടെ സൗന്ദര്യച്ചെപ്പ്

പ്രകൃതിയുടെ സൗന്ദര്യച്ചെപ്പ് പൊട്ടിവീണത് ഗവി യിലാണെന്നു സംശയിക്കുന്ന സഞ്ചാരികള്‍ ഏറെയാണ്.  പ്രകൃതി ഗവിയില്‍ കാത്തുവച്ച അതേ  സൗന്ദര്യ ധാരാളിത്തമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നതും.  എത്ര വെയില്‍ വീണാലും കുളിരുവറ്റാതെ ഒഴുകുന്ന കാട്ടുചോലപോലെ ഏതുകാലത്തും വീശുന്ന ശാന്തതയുടെ ഇളംകാറ്റും ആഴങ്ങളിലേക്കു ചെല്ലുന്തോറും ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത പൂക്കളും മരങ്ങളും കേട്ടിട്ടില്ലാത്ത ഗര്‍ജനങ്ങളും അങ്ങനെയങ്ങനെ കണ്ടും കേട്ടും കൊതിതീരാതെയാണ് ഗവിയിലെത്തുന്ന ഓരോ സഞ്ചാരിയും മടങ്ങുന്നത്.

സമുദ്രനിരപ്പില്‍നിന്ന് 3,400 അടി ഉയരത്തിലാണ് പത്തനംതിട്ട ജില്ലയിലെ ഗവി. പെരിയാര്‍ കടുവസംരക്ഷണ കേന്ദ്രത്തിനുള്ളില്‍. അതുകൊണ്ടുതന്നെ വന്യജീവികളുണ്ടാ കുമോയെന്ന് യാത്ര തുടങ്ങും മുമ്പ് ആര്‍ക്കും സംശയം വേണ്ട. കടുവ, ആന, മാന്‍, കരടി, മ്ലാവ്, സിംഹവാലന്‍കുരങ്ങ്, മലമുഴക്കി വേഴാമ്പല്‍, മരംകൊത്തികള്‍, മൈനകള്‍ തുടങ്ങി ഓര്‍മയിലേക്കു മറഞ്ഞുകൊണ്ടിരിക്കുന്ന മൃഗങ്ങളും പക്ഷികളുമെല്ലാം ഗവിക്കു സ്വന്തം.

സാഹസികസഞ്ചാരികളാണ് ഗവിയെ കൂടുതല്‍ പ്രണയിക്കുന്നത്. വന്യതയുടെ ഹൃദയമിടിപ്പു തൊട്ടറിഞ്ഞ് കാടിനുള്ളിലൂടെയുള്ള ട്രക്കിങ് മനസ്സില്‍ ഒരിക്കലും മായാത്ത ഓര്‍മയാകുമെന്നതുറപ്പ്. ഇക്കോ ടൂറിസം പദ്ധതിയായ ഗവിയിലെ വിനോദസഞ്ചാര സാധ്യതകളെ വികസിപ്പിച്ചു പരിപാലിക്കുന്നത് കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷനാണ്. സഞ്ചാരികള്‍ക്ക് സൗകര്യപ്രദമായ വിവിധ പാക്കേജുകള്‍ കോര്‍പറേഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. ബുക്കിങ് സൗകര്യവുമുണ്ട്.

കൊല്ലം-മധുര ദേശീയപാത (എന്‍എച്ച് 220) യിലെ വണ്ടിപ്പെരിയാറില്‍ നിന്ന് 28 കിലോമീറ്ററാണ് ദൂരം. വള്ളക്കടവ് ചെക്പോസ്റ്റ് വഴിയാണ് പ്രവേശനം. കൊച്ചിയില്‍നിന്ന് കോട്ടയം, കാഞ്ഞിരപ്പിള്ളി, മുണ്ടക്കയം, അഴുത, വണ്ടിപ്പെരിയാര്‍ വഴിയും പാല, ഈരാറ്റുപേട്ട, വാഗമണ്‍, കോലാഹലമേട്, കുമളി, വണ്ടിപ്പെരിയാര്‍ വഴിയും ഗവിയിലെത്താം. കൊച്ചി, കോട്ടയം എന്നിവിടങ്ങളില്‍നിന്ന് വണ്ടിപ്പെരിയാറിന് ബസ്സര്‍വീസുണ്ട്. വണ്ടിപ്പെരിയാറില്‍നിന്ന് ജീപ്പ് വഴി ഗവിയിലെത്താം.
ഗവി ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഫോണ്‍: +914869223270, +914812582640, +919447201386.
 വെബ്സൈറ്റ്: http://gavi.kfdcecotourism.com.
email-: gavi@kfdcecotourism.com

'ചിദംബരം' കല്ലില്‍ കടഞ്ഞ കവിതപോലെ

വിസ്മയ കാഴ്ചകളൊരുക്കി ശില്‍പ്പഭംഗിയുടെ ദക്ഷിണേന്ത്യന്‍ കാഴ്ചകളില്‍ അദ്വിതീയമാണ് ചിദംബരം നടരാജക്ഷേത്രം. 40 ഏക്കറിലധികം ഭൂമിയില്‍ ശില്‍പ്പസൗന്ദര്യം പേറുന്ന ക്ഷേത്രസമുച്ചയം. ആനന്ദതാണ്ഡവമാടിയ നടരാജമൂര്‍ത്തി സര്‍വപ്രതാപങ്ങളോടെയും വാഴുന്നുവെന്ന് സങ്കല്‍പ്പിക്കപ്പെടുന്ന ദക്ഷിണേന്ത്യയിലെത്തന്നെ മഹാക്ഷേത്രങ്ങളിലൊന്ന്.

ചിദംബരം പട്ടണത്തിന്റെ കേന്ദ്രമായി 40 ഏക്കറിലധികം സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കേ ഗോപുരത്തില്‍ത്തന്നെ ചോളസാമ്രാജ്യത്തിന്റെ ക്ഷേത്രനിര്‍മാണ വൈദഗ്ധ്യം പ്രകടമാണ്.

ഭരതനാട്യത്തിലെ 108 കരണങ്ങള്‍ ഗോപുരത്തില്‍ കല്ലില്‍ കടഞ്ഞ കവിതപോലെ കൊത്തിവച്ചിരിക്കുന്നു. ക്ഷേത്രത്തിനുള്ളില്‍ കടന്നാല്‍ ആദ്യം ദൃശ്യമാവുക പ്രസിദ്ധമായ ആയിരംകാല്‍ മണ്ഡപമാണ്. മണ്ഡപം കടന്നുചെല്ലുന്നിടത്ത് പ്രധാന പ്രതിഷ്ഠയായ ആനന്ദതാണ്ഡവ സങ്കല്‍പ്പത്തിലെ നടരാജവിഗ്രഹം. സഭകളെന്നറിയപ്പെടുന്ന മണ്ഡപങ്ങളാണ് മറ്റൊരു പ്രത്യേകത. ശ്രീകോവില്‍ ചിത്സഭയെന്നറിയപ്പെടുന്നു. മുകളില്‍ 26,000 ലധികം സ്വര്‍ണഇലകള്‍കൊണ്ടു പൊതിഞ്ഞ ചിത്സഭ ദൃശ്യവിസ്മയംതന്നെ സമ്മാനിക്കും.


കൊടിമരത്തോടു ചേര്‍ന്ന് നൃത്തസഭ. ആയിരംകാല്‍ മണ്ഡപം രാജസഭയാണ്. ഇതിനോടുചേര്‍ന്ന് ദേവസഭയും. എല്ലാം കൊത്തുപണികളാല്‍ സമ്പുഷ്ടം.

ശിവഗംഗയെന്നറിയപ്പെടുന്ന ക്ഷേത്രക്കുളമാണ് മറ്റൊരു ആകര്‍ഷണം. പിതൃതര്‍പ്പണത്തിനും മറ്റുമായി നിരവധി ഭക്തര്‍ ദിവസേന ഇവിടെയെത്തുന്നു.

 എറണാകുളത്തുനിന്ന് പാലക്കാട്, കോയമ്പത്തൂര്‍, സേലംവഴി 520 കിലോമീറ്ററുണ്ട്. കോതമംഗലം, നേര്യമംഗലം, അടിമാലി, പൂപ്പാറ, ബോഡിനായ്ക്കന്നൂര്‍, തേനിവഴിയോ ഇടുക്കി, കുമളി, കമ്പംതേനി, തേനിവഴിയോ തിരുച്ചിറപ്പിള്ളിയിലെത്തിയും ചിദംബരത്തെത്താം. 560 കിലോമീറ്ററുണ്ട്.

നയമനോഹരം, അതിരപ്പിള്ളി വെള്ളച്ചാട്ടം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നയനമനോഹരമായ ഒരു ജലപാതമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. ഏതാണ്ട് 24 മീ. ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം ചാലക്കുടിപ്പുഴയിലാണ്.വനത്താൽ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമായിരുന്നു ഇവിടം.മലയാളം, തമിഴ്, ഹിന്ദി സിനിമകളുടെ ഒരു ഇഷ്ടലൊക്കേഷൻ കൂടിയാണ്‌ ആതിരപ്പിള്ളി.

 ജില്ലാ വിനോദസഞ്ചാര വികസന കോർപ്പറേഷന്റെ വികസന പദ്ധതികളുടെ ഭാഗമായി വിനോദസഞ്ചാരികൾ കൂടുതലായി സന്ദർശിക്കാൻ തുടങ്ങിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ ബാഹുല്യം ഇവിടത്തെ പ്രകൃതി-പരിസ്ഥിതി വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. അടുത്ത് രണ്ടു സ്ഥലങ്ങളിലായി ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം എന്നിവ കാണാം.
ചാർപ്പ വെള്ളച്ചാട്ടം


അതിരപ്പള്ളി ജലപാതത്തിന് ഇരു പാർശ്വങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങൾ അപൂർവ ജൈവസമ്പത്തിന്റെ കലവറയാണ്. ഇരുൾ, ഇലവ്, വെൺതേക്ക്, മരുത്, വേങ്ങ, കാഞ്ഞിരം, മരോട്ടി, തേക്ക്, വീട്ടി തുടങ്ങിയ വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങൾ ഇവിടെ വളരുന്നു. വേഴാമ്പൽ, വാനമ്പാടി, കൃഷ്ണപ്പരുന്ത്, മാടത്ത, കാട്ടിലക്കിളി, ശരപക്ഷി തുടങ്ങിയ നിരവധി പക്ഷികളുടെയും ആന, കാട്ടുപോത്ത്, വെരുക്, കടുവ, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കുട്ടിതേവാങ്ക് തുടങ്ങിയ ജന്തുക്കളുടെയും വിവിധയിനം ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ വനപ്രദേശം. കാടർ, മലയർ, തുടങ്ങിയ ആദിവാസിവിഭാഗങ്ങൾ ഇവിടത്തെ വനങ്ങളിൽ നിവസിക്കുന്നു.
-------------------------

ചാലക്കുടിക്ക് 30 കിലോമീറ്റർ കിഴക്കായും,തൃശ്ശൂരിൽനിന്നും ഏകദേശം 32 കിലോമീറ്റർ തെക്കു കിഴക്കായുമാണ് ചാലക്കുടിപ്പുഴയിലുള്ള നയനമനോഹരമായ ഈ വെള്ളച്ചാട്ടം. ഇത് ചാലക്കുടി - വാൽപ്പാ‍റ റോഡിനരികിലാണ് . വാഴച്ചാൽ വെള്ളച്ചാട്ടം 5 കിലോമീറ്റർ അകലെ ഇതേ റോഡരുകിൽ തന്നെയാണ്.
 .......................................
 സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്‌:
വാഴച്ചാലിൽ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അപകട സാദ്ധ്യതയും മുന്നറിയിപ്പ് ബോർഡുകളും വകവയ്ക്കാതെ അലക്ഷ്യമായി വെള്ളത്തിലിറങ്ങിയുള്ള വിനോദങ്ങൾ പലപ്പോഴായി 35-ൽ ഏറെ ആളുകളുടെ- കൂടുതലും യുവാക്കളുടെ - ജീവഹാനിക്ക് ഇടയാക്കിയിട്ടുണ്ട്.

ഹൊഗനക്കല്‍- കാനനഛായയില്‍ കളിവള്ളം തുഴയാന്‍

വന്‍മരങ്ങളുടെ കാനനഛായ. പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ നിന്ന് പരന്നൊഴുകുന്ന കാവേരി, ചിന്നച്ചിതറി താഴേക്ക് പതിക്കുന്ന അനേകം ജലപാതങ്ങളാണ് ഹൊഗനക്കലിന്റെ സൗന്ദര്യം.
മനസ്സില്‍ സന്തോഷം നുരയിടുംവിധം പതഞ്ഞൊഴുകുന്ന കാവേരിനദിയിലെ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങള്‍. കാടിന്റെയും നാടിന്റെയും പച്ചപ്പ്. കാര്‍ഷിക സംസ്‌കൃതിയുടെ വിശാലത. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നിരയിലേക്ക് അതിവേഗം വണ്ടികയറിയെത്തിയ ഹൊഗനക്കല്‍ എന്ന കൊച്ചു ഗ്രാമത്തെ എങ്ങനെ വേണമെങ്കിലും വിശേഷിപ്പിക്കാം. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലാണ് ഹൊഗനക്കല്‍.

കൊട്ടവള്ളം കയറിയുള്ള സാഹസികയാത്രയാണ് ഹൊഗനക്കലിലെത്തുന്നവര്‍ക്കുള്ള ഏറ്റവും വലിയ സമ്മാനം.
തമിഴന്‍ പെരിസല്‍ എന്നു വിളിക്കുന്ന കൊട്ടവള്ളത്തിന് ഏതാണ്ട് രണ്ടര മീറ്റര്‍ വ്യാസം വരും. അഞ്ചാള്‍ക്ക് സുഖമായിരിക്കാം. ചമ്രക്കാലും പൂട്ടിയിരിക്കണം. ഒരു പ്രത്യേക രീതിയില്‍ മുട്ടുകുത്തിയിരുന്നാണ് ഒറ്റത്തുഴ വച്ച് തോണിക്കാരന്‍ വള്ളമൂന്നുന്നത്.
മുളകീറിയത് വരിഞ്ഞാണ് കുട്ടവള്ളമുണ്ടാക്കുന്നത്. അടിയില്‍ വെള്ളം കയറാതിരിക്കാന്‍ പ്‌ളാസ്റ്റിക് വച്ചുകെട്ടും. പുറത്തായി താറും ഉരുക്കിച്ചേര്‍ക്കും. ഒരരുകില്‍ കെട്ടിവച്ച തുഴ ഉപയോഗിച്ചാണ് തുഴയുന്നത്. തീരെ ആഴം കുറഞ്ഞ സ്ഥലങ്ങളില്‍ യാത്രക്കാരെ ഇറക്കി, തുഴച്ചില്‍കാരന്‍ കുട്ടവള്ളം ചുമന്നുകൊണ്ട് നടക്കും.

വിശാലമായി പരന്നൊഴുകുന്ന കാവേരി ഹൊഗനക്കലിലെത്തുമ്പോള്‍ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ നേര്‍ത്ത് കൂടുതല്‍ വന്യമാകും. ഒപ്പം കുഞ്ഞുകുഞ്ഞു വെള്ളച്ചാട്ടങ്ങളും. നഭപുകയുന്ന പാറനഭ എന്നാണ് ഹൊഗനക്കലിന്റെ അര്‍ഥം. കണ്ടിട്ടുള്ളവര്‍ക്ക് അതില്‍ സംശയം തോന്നുകയേയില്ല. വെള്ളച്ചാട്ടങ്ങള്‍ ചിതറുന്ന നീര്‍കണങ്ങള്‍ മഞ്ഞിന്റെയോ പുകയുടേയോ നേര്‍ത്ത ആവരണമായി മാത്രമേ കാണാനാകൂ. മേല്‍ഗിരി മലകളില്‍ ട്രക്കിങ്ങിനും അവസരമുണ്ട്.

ഹൊഗനക്കലില്‍ പോകാന്‍ പറ്റിയ സമയം, ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌.

എത്തിച്ചേരാന്‍, ബാംഗളൂര്‍, 124 കിലോമീറ്റര്‍, യേര്‍ക്കാട്‌, 114 കിലോമീറ്റര്‍.

സേലമാണ് അടുത്ത റെയില്‍വേസ്റ്റേഷന്‍. ഇവിടെനിന്ന് 114 കിലോമീറ്ററാണ് ദൂരം. എറണാകുളത്തുനിന്ന് പാലക്കാടുവഴി വടക്കോട്ടു പോകുന്ന ദുരന്തോ ഒഴികെയുള്ള മിക്കവാറും ട്രെയിനുകള്‍ക്കും സേലത്ത് സ്റ്റോപ്പുണ്ട്. ആറരമുതല്‍ ഏഴര മണിക്കൂര്‍ വരെ ട്രെയിന്‍യാത്രയ്‌ക്കെടുക്കും. സേലം -മേച്ചേരി -പെണ്‍നഗരം വഴി ഹൊഗനക്കലിലെത്താം. 1500 രൂപയാണ് ടാക്‌സിനിരക്ക്.

ബേക്കല്‍ കോട്ട- സമുദ്രാധിപത്യത്തിന്റെ പ്രതിരോധ ദുര്‍ഗം

സംസ്‌കാരവൈവിധ്യങ്ങളുടെ സംഗമഭൂമിയായ കാസര്‍കോട് കടലും കരയും പുണരുന്നതിന്റെ മതിവരാത്ത കാഴ്ചയൊരുക്കിയാണ് ബേക്കല്‍ കോട്ടയുടെ നില്‍പ്. ബേക്കല്‍ കോട്ടയ്ക്കു താഴെ അറബിക്കടലിലെ തിരകള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ തീരം തേടുന്നത് സഞ്ചാരികളുടെ ഓര്‍മയില്‍ എക്കാലവും നിറയുന്ന വിസ്മയക്കാഴ്ചയാണ്.
 16ാം നൂറ്റാണ്ടില്‍ തളിക്കോട്ട യുദ്ധത്തിനുശേഷം തുളുനാട്ടില്‍ ആധിപത്യം ഉറപ്പിച്ച കോലാടി നായ്ക്കരാണ് ബേക്കല്‍ കോട്ട പണികഴിപ്പിച്ചത്. രാജ്യത്തെ മറ്റു പ്രധാന കോട്ടകളില്‍നിന്നു വ്യത്യസ്തമായി ഭരണപരമായ കാര്യങ്ങളൊന്നും ബേക്കല്‍ കോട്ടയില്‍ നടന്നിരുന്നില്ല. കടലിലെ ആധിപത്യം ഉറപ്പിക്കുന്നതിനുള്ള പ്രതിരോധ ദുര്‍ഗമായാണ് കോലാടി നായ്ക്കരും പിന്നീടുവന്ന മൈസൂര്‍ സുല്‍ത്താന്‍ ഹൈദര്‍ അലിയും ടിപ്പു സുല്‍ത്താനുമെല്ലാം ബേക്കലിനെ നിലനിര്‍ത്തിയത്. ടിപ്പുവിന്റെ മരണശേഷം കോട്ടയുടെ നിയന്ത്രണം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ വന്നുചേര്‍ന്നു. ആക്രമണത്തിനും പ്രതിരോധത്തിനുമുള്ള സംവിധാനങ്ങള്‍ക്കൊപ്പം നിര്‍മാണ വൈദഗ്ധ്യവും കോട്ടയെ വേറിട്ടുനിര്‍ത്തുന്നു.
 കോട്ടയ്ക്കുള്ളിലെ നഭമുഖ്യപ്രാണനഭ (ഹനുമാന്‍)ക്ഷേത്രവും കോട്ടയ്ക്കു സമീപം ടിപ്പു സുലത്താന്റെ കാലത്തു നിര്‍മിച്ച മസ്ജിദുമെല്ലാം മതസഹാര്‍ദത്തിന്റെ ചരിത്രസ്മരണകള്‍ പേറുന്നവയാണ്.
 താക്കോല്‍പ്പഴുതിന്റെ ആകൃതിയില്‍ കടലിലേക്കു തലയുയര്‍ത്തി നില്‍ക്കുന്ന മുകള്‍ഭാഗമാണ് ഏറ്റവും വലിയ ആകര്‍ഷണം. ഇവിടെനിന്നുള്ള അറബിക്കടലിന്റെ കാഴ്ച ഏറ്റവും മനോഹരമാണ്. നഭബോംബെനഭ എന്ന ചിത്രത്തില്‍ എ ആര്‍ റഹ്മാന്‍ ഈണം പകര്‍ന്ന നഭഉയിരേനഭ എന്ന ഗാനത്തിന് ദൃശ്യഭംഗി പകര്‍ന്നതും ബേക്കല്‍ കോട്ടയാണ്.

കാഞ്ഞങ്ങാടാണ് അടുത്ത റെയില്‍വേസ്റ്റേഷന്‍ 12 കിലോമീറ്റര്‍. എന്‍എച്ച് 17 ലൂടെ ഇടപ്പള്ളി, പറവൂര്‍, കൊടുങ്ങല്ലൂര്‍, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍ നീലേശ്വരം, കാഞ്ഞങ്ങാട് പള്ളിക്കര വഴി 362 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബേക്കലിലെത്താം. മംഗളൂരുവാണ് അടുത്ത വിമാനത്താവളം 68 കിലോമീറ്റര്‍.

ആഗുംബെ: ചാറ്റല്‍മഴയുടെ കൈപിടിച്ച് പിന്നെ...



ആഗുംബെയിലെ ചാറ്റല്‍മഴ
ണ്‍സൂണ്‍ ടൂറിസത്തിന്റെ നുത്ത സൗന്ദര്യം ആസ്വദിക്കാന്‍ കൊതിക്കുന്നവരെ കാത്ത് മഴയുടെ പട്ടുനൂലുകളൊരുക്കി ആഗുംബെ കാത്തിരിക്കുന്നു. വേനലിന്റെ കാഠിന്യത്തില്‍നിന്നും ഉണര്‍വുനേടാന്‍ ആഗുംബെയിലൂടെ ചാറ്റല്‍മഴയുടെ കൈപിടിച്ച് മെല്ലെയുള്ള നടത്തത്തെക്കാള്‍ നല്ല ഔഷധം ലഭ്യമല്ലെന്ന് ഒരിക്കലെങ്കിലും ഇവിടെയെത്തിയിട്ടുള്ളവരുടെ സാക്ഷ്യപത്രം. പോയകാലം സമ്മാനിച്ച നഷ്ടങ്ങളുടെ ഓര്‍മകള്‍ കഴുകിമാറ്റാന്‍ ആഗുംബെയിലെ പുലര്‍കാലങ്ങളില്‍ വന്നുനിറയുന്ന നേര്‍ത്ത മഞ്ഞുതന്നെ ധാരാളം. കര്‍ണാടകത്തിലെ ഷിമോഗ ജില്ലയിലാണ് പ്രകൃതിസ്നേഹികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായ ആഗുംബെ. ഷിമോഗ, ഉഡുപ്പി ജില്ലകളുടെ അതിര്‍ത്തിയില്‍ പശ്ചിമഘട്ട മലനിരകളുടെ മുഴുവന്‍ സന്ദര്യവും ഉള്‍ച്ചേര്‍ന്ന നിത്യഹരിത വനപ്രദേശം. ചിറാപ്പുഞ്ചിക്കു തൊട്ടുപിന്നില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന സ്ഥലംകൂടിയാണ് ആഗുംബെ. ആര്‍ കെ നാരായന്റെ മാല്‍ഗുഡി ഡേയ്‌സിലെ മാല്‍ഗുഡിക്ക് ദൃശ്യഭംഗി പകര്‍ന്നതും മറ്റെങ്ങുമല്ല.

ട്രക്കിങ്

പ്രകൃതിഭംഗി കഴിഞ്ഞാല്‍ ഏറ്റവുമധികം സഞ്ചാരികളെ ആഗുംബേയിലേക്ക് ആകര്‍ഷിക്കുന്നത് ട്രക്കിങ്ങാണ്.നരസിംഹപര്‍വതം വഴി ശൃംഗേരിയിലേക്കുള്ള ട്രക്കിങ് ജീവിതത്തിലെ ഏറ്റവും മനോഹരവും സാഹസികവുമായ നിമിഷങ്ങളായിരിക്കും സമ്മാനിക്കുകയെന്ന് സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. നരസിംഹപര്‍വതത്തില്‍നിന്നുള്ള സൂര്യാസ്തമയദൃശ്യവും മറക്കാനാകാത്തതായിരിക്കും. മനുഷ്യന്റെ കോടാലിക്കൈകളില്‍നിന്ന് ആഗുംബെയിലെ മഴക്കാടുകളെ വലിയൊരളവുവരെ സംരക്ഷിക്കുന്നത് നാഗരാജാവാണെന്നു പറഞ്ഞാലും തെറ്റില്ല.

ദക്ഷിണേന്ത്യയില്‍ത്തന്നെ ഏറ്റവുമധികം രാജവെമ്പാലകളുള്ളത് ആഗുംബെയിലെ മഴക്കാടുകളിലാണ്. കൂടാതെ കടുവ, പുള്ളിപ്പുലി, ആന, വിവിധയിനം മാനുകള്‍, കരടി തുടങ്ങിയവയുടെയും പ്രിയപ്പെട്ട ഇടമാണ് ഇവിടം. ദക്ഷിണേന്ത്യയിലെ മഴക്കാടുകളെക്കുറിച്ചു പഠിക്കുന്ന ആഗുംബെ റെയിന്‍ ഫോറസ്റ്റ് റിസര്‍ച്ച് സ്റ്റേഷന്‍ ലോകത്തെതന്നെ ആദ്യ രാജവെമ്പാലസംരക്ഷണകേന്ദ്രമായി പ്രദേശത്തെ മാറ്റാന്‍ ലക്ഷ്യമിടുന്നു.

ഇതുവഴി പോകാം

കൊച്ചിയില്‍നിന്ന് എന്‍എച്ച് 17ലൂടെ മംഗളൂരുവിനുസമീപം വാമഞ്ചൂര്‍, മൂഡബിദ്രി, വാറങ്ക, സോമേശ്വര്‍വഴി ആഗുംബെയിലെത്താം.550 കിലോമീറ്ററാണ് ദൂരം. കൊങ്കണ്‍പാതയില്‍ ഉഡുപ്പിയാണ് ഏറ്റവുമടുത്ത റെയില്‍വേസ്റ്റേഷന്‍. ഇവിടെനിന്ന് 54 കിലോമീറ്ററുണ്ട് ആഗുംബെയിലേക്ക്.


കടപ്പാട്: ദേശാഭിമാനി

കോവളം: ഈ മനോഹരതീരത്ത് തരുമോ...


തോപ്പുകളും, കളങ്കപ്പെടാത്ത കടല്‍ത്തീരങ്ങളും കെണ്ട് അനുഗ്രഹീതമായ മനോഹരതീരമാണ് കോവളം. മത്സ്യബന്ധനഗ്രാമമായിരുന്ന കോവളം ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ വരെ സ്ഥാനം പിടിച്ച തരത്തിലുള്ള വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 16 കി മി മാത്രം ദൂരെ സ്ഥിതി ചെയ്യുന്ന കോവളം പ്രസന്നമായ കാലാവസ്ഥ കൊണ്ടും അനുഗൃഹീതമാണ്.
 കോവളം അന്താരാഷ്ട്ര പ്രശസ്തമായ ഒരു ബീച്ചാണ്. തൊട്ടടുത്തായി മൂന്നു ബീച്ചുകള്‍ ഇവിടെയുണ്ട്. 1930-കള്‍ മുതല്‍ യൂറോപ്യന്‍മാരുടെ പ്രിയപ്പെട്ട ഒഴിവുകാല കേന്ദ്രമാണ്.ഉയരമുള്ള പാറക്കെട്ടുകള്‍,  ഓളങ്ങളില്ലാത്ത ആഴംകുറഞ്ഞ സമുദ്രഭാഗം--- ഇവയെല്ലാം നിലാവുള്ള രാത്രിയില്‍ ഈ പ്രദേശത്തിന് അതുല്യമായ ശോഭ നല്‍കുന്നു.

പ്രകൃതി രമണീയമായ ഒരു സ്ഥലമെന്നതു പോലെ തന്നെ സന്ദര്‍ശകര്‍ക്ക് ആവശ്യമുള്ള താമസസ്ഥലം, വിവിധ രീതിയിലുള്ള ഭക്ഷണം എന്നിവും കോവളത്ത് ലഭ്യമാണ്. രുചികരമായ സമുദ്രഭക്ഷണം പ്രത്യേകം എടുത്തു പറയേണ്ടതാണ്. ആയുര്‍വേദ വിധിപ്രകാരമുള്ള തിരുമ്മുശാലകള്‍ ശരീരത്തിന്റെ ആരോഗ്യവും, പ്രസരിപ്പും വര്‍ദ്ധിപ്പിക്കുന്നു. യാഗ, ജലകേളികള്‍ക്കുള്ള ഉപാധികള്‍ എന്നിവയും ഈ ടൂറിസ്റ് കേന്ദ്രത്തിന്റെ ആകര്‍ഷകണീയത വര്‍ദ്ധിപ്പിക്കുന്നു.

കടലിലേക്ക് 100 മീറ്ററോളം ഉള്ളിലേക്ക് ആഴം തീരെ കുറവായതിനാല്‍ അവിടെ സുരക്ഷിതമായി സമുദ്രസ്നാനം ചെയ്യാനുള്ള സൗകര്യമുണ്ട്. സമുദ്ര സ്നാനത്തിനും, സൂര്യസ്നാനത്തിനുമായി ധാരാളം സന്ദര്‍ശകര്‍ ഇവിടെയെത്തുന്നു. കേരളത്തില്‍ നിന്നുള്ള കരകൗശല ഉല്‍പ്പന്നങ്ങള്‍ക്കു പുറമെ കശ്മീര്‍, കര്‍ണാടകം ഏന്നീ പ്രദേശങ്ങളില്‍ നിന്നുള്ള ശില്പങ്ങളും, പരവതാനി മുതലായവയും ഇവിടെ ലഭിക്കും.

കടപ്പുറത്തുള്ള ടൂറിസ്റ് ഇന്‍ഫൊര്‍മേഷന്‍ ഔഫീസില്‍ നിന്നും സന്ദര്‍ശകര്‍ക്ക് ആവശ്യമുള്ള എല്ലാ വിവരങ്ങള്‍ക്കും പുറമേ അവര്‍ക്ക് ഇ-മെയില്‍ പരിശോധിക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.


സന്ദര്‍ശനത്തിന് ഉചിതമായ സമയം - സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ.


യാത്രാ സൗകര്യം.

  • സമീപ റെയില്‍വേ സ്റ്റേഷന്‍ തിരുവനന്തപുരം സെന്‍ട്രല്‍., 16. കി.മി വരെ
  • സമീപ വിമാനത്താവളം. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, 10. കി.മി.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് കോവളത്തേയ്ക്കുള്ള ദൂരം താഴേ ചേര്‍ക്കുന്നു




തിരുവനന്തപുരം
കന്യാകുമാരി
പത്മനാഭപുരം കൊട്ടാരം
ശുചീന്ദ്രം ക്ഷേത്രം
വര്‍ക്കല
ആലപ്പുഴ
പൊന്‍മുടി
കൊച്ചി
കുമരകം
കോട്ടയം
തേക്കടി
തൃശ്ശൂര്‍
16 കി മീ
87 കി മീ
53 കി മീ
74 കി മീ
69 കി മീ
172 കി മീ
77 കി മി
238 കി മീ
172 കി മീ
170 കി മീ
270 കി മീ
315 കി മീ